Thursday, 23 August 2012

പ്രതിപക്ഷനേതാവ് സഖാവ്. വി.എസ്സ്. അച്യുതാനന്ദന് അയച്ച കത്ത്



From
P.K.Venukuttan Nair
Suvarnarekha
Kalady, Karamana.P.O
Thiruvananthapuram.

To
Com. V.S.Achuthananthan
A.K.G.Centre,
Thiruvananthapuram.
                                                  തിരുവനന്തപുരം
                                                   30/07/2003
ബഹുമാനപ്പെട്ട സഖാവ്  വി.എസ്സിന്,
                 എനിക്ക് ഈയിടെയുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് ഇതിനകം അറിഞ്ഞിരിക്കുമല്ലോ.  ഭരണതലത്തിൽ ശക്തമായ സ്വാധീനമുള്ള സ്പിരിറ്റുകടത്തു സംഘമാണ് എന്നെ അപകീർത്തിപ്പെടുത്തി നശിപ്പിക്കാൻ ശ്രമിച്ചത്.  വനിതാകമ്മിഷനെ സത്യാവസ്ഥ അറിയിച്ചിട്ടും സ്പിരിറ്റുകടത്തുസംഘത്തെ രക്ഷിക്കാനാണ് അവർ ശ്രമിച്ചത്.  കമലം പോലീസിൽ സമ്മർദ്ദം ചെലുത്തി എന്റെ പേരിൽ കള്ളക്കേസ് ചുമത്തി ജാമ്യമില്ലാവകുപ്പു കണ്ടെത്തി പത്രമാദ്ധ്യമങ്ങളിൽക്കൂടെ എന്നെ അങ്ങേയറ്റം താറടിച്ചുകാട്ടി.  കള്ളക്കേസ് നിലനിൽക്കുകയില്ലെന്ന് മനസ്സിലാക്കിയപ്പോൾ ഒരു നാടകനടി ( ഗംഗാ ബോസ്സ് ) യെക്കൊണ്ട് മറ്റൊരു വൃത്തികെട്ട ആരോപണം വരുത്തിച്ചു.സ്വന്തം നിലനിൽപ്പ് അപകടത്തിലാവുന്ന തരത്തിലുള്ളതായിരുന്നു  ആ ആരോപണം എന്നു മനസ്സിലാക്കിയ നടി ആരോ എന്തോഒക്കെ ചോദിച്ചു. ഞാൻ എന്തോ ഒക്കെ പറഞ്ഞു. എന്നെ അദ്ദേഹം പീഡിപ്പിച്ചിട്ടില്ല എന്ന് പറഞ്ഞ് പിന്മാറി. വനിതാകമ്മിഷനിൽ അവൾ പരാതി കൊടിത്തിട്ടില്ലെന്ന് പ്രഖ്യാപിച്ചു കണ്ടു. പക്ഷേ കമലം പ്രസ്താവിച്ചിരുന്നത് ഗംഗാബോസിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും ഗൗരവമായി നടപടി സ്വീകരിക്കുമെന്നുമായിരുന്നു.
       അയിലം ഉണ്ണിക്കൃഷ്ണന്റെ ട്രൂപ്പിൽ പ്രവർത്തിച്ചിരുന്നപ്പോൾ വേണുക്കുട്ടൻ നായർ സ്വന്തം വീട്ടിൽ വരുത്തി പീഡിപ്പിച്ചെന്നും അയിലം ഉണ്ണിക്കൃഷ്ണൻ ഗംഗാബോസിന്റെ കാലുപിടിച്ച് അപേക്ഷിച്ചതുകൊണ്ട് അവൾ ട്രൂപ്പ് വിട്ടില്ല എന്നുമായിരുന്നു ആരോപണം.  അത് വാസ്തവവിരുദ്ധമാണെന്ന് അയിലം പത്രപ്രസ്ഥാവന നൽകി. പക്ഷേ ആ പരാതിയിന്മേൽ നടപടിയെടുക്കുമെന്നു പ്രഖ്യാപിച്ച കമലത്തിന്റെ പ്രതികരണമുണ്ടായില്ല. 
       മാസം പത്തുകഴിഞ്ഞു.  തുടരന്വേഷണം നടത്താതെ എന്റെ നിരപരാധിത്വം ലോകരെ അറിയിക്കാനാവില്ല.  അന്വേഷണം ഊർജ്ജിതമാക്കണം എന്ന് അപേക്ഷിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി.  അതിന്റെ കോപ്പി താങ്കൾക്കും അയച്ചിരുന്നു. പക്ഷേ ആരിൽനിന്നും അത് കൈപ്പറ്റിയതായുള്ള അറിയിപ്പ് ലഭിച്ചില്ല.  തുമ്പില്ലാതെപോകുമായിരുന്ന പല കേസുകളും താങ്കളുടെ അവസരോചിതമായ ഇടപെടലുകൾകൊണ്ട് തെളിഞ്ഞിട്ടുണ്ട്.  അതുപോലെ എനിക്കെതിരെ ഉണ്ടായിട്ടുള്ള   ഈ കേസിന്റെ അന്വേഷണം ത്വരിതപ്പെടുത്തി എന്നെ ക്രൂശിക്കാൻ ശ്രമിച്ചവരെ ജനമദ്ധ്യത്തിൽ കൊണ്ടുവരാൻ സഹായിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. കേസന്വേഷണം ഊർജ്ജിതപ്പെടുത്താൻ താങ്കൾ പരിശ്രമിക്കും എന്ന വിശ്വാസത്തോടെ,
                                   ഒപ്പ്
                                  പി.കെ.വേണുക്കുട്ടൻ നായർ.
NB:നൂലിയം പാറമടയിൽ സ്പിരിറ്റു കടത്തിന്റെപേരിൽ പിടിയിലായ സ്വാമിയും എന്നെ നശിപ്പിക്കാൻ ശ്രമിച്ച മാണിക്കോത്തുപത്മനാഭന്റെ മകൻ മധുസ്വാമിയും ഒരാളുതന്നെയെന്നാണ് എന്റെ വിശ്വാസം.
ഉള്ളടക്കം
1.       വനിതാകമ്മിഷനിൽനിന്നും ലഭിച്ച സമൻസിന്റെയും പരാതിയുടേയും കോപ്പി.
2.    വനിതാകമ്മിഷനിൽ ഞാൻ നൽകിയ സങ്കടഹർജിയുടെ കോപ്പി.
3.     പത്രങ്ങളിൽ എനിക്കെതിരെ വന്ന ആരോപണങ്ങളുടെ കോപ്പി.
4.    പത്രങ്ങൾക്ക് ഞാൻ നൽകിയ പ്രസ്താവനയുടെ കോപ്പി.
5.     അയിലം ഉണ്ണിക്കൃഷ്ണൻ പത്രത്തിൽ കൊടുത്തിരുന്ന പ്രസ്താവനയുടെ കോപ്പി.
6.    ദേശാഭിമാനിയിൽ എന്റെ പ്രസ്താവന കണ്ട്  ഒരുമനുഷ്യൻ എനിക്കയച്ചിരുന്ന കത്തിന്റെ കോപ്പി.
7.     ഫയർ മാസികയിൽ എന്നെക്കുറിച്ചും ഈ കേസിനെക്കുറിച്ചും വന്ന പരാമർശങ്ങളുടെ കോപ്പി.
8.     മുടവൻ മുകളിൽ പിടിച്ച സ്പിരിനെക്കുറിച്ച് വന്ന പത്രവാർത്തയുടെ കോപ്പി.
9.     നൂലിയം പാറമടയിൽ പിടിച്ച സ്പിരിറ്റിന്റെ യഥാർത്ഥ ഉടമകളെ പിടിച്ചതായ പത്രവാർത്തയുടെ കോപ്പി.
10. മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ കോപ്പി.
11.    മുഖ്യമന്ത്രിക്ക് അയയ്ക്കുന്ന റിമൈൻഡറിന്റെ കോപ്പി.

1 comment:

  1. രാഷ്ട്രീയ മുതലെടുപ്പിന് കോപ്പില്ലാത്തതിനാലാകുമോ വി.എസ്സ്.പ്രതികരിക്കത്തത് ?

    ReplyDelete